മുംബൈ: ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഇടം നേടി. ഇതാദ്യമായാണ് സഞ്ജു ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്.15 അംഗ ടീമില്‍ സഞ്ജുവും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. കെഎല്‍ രാഹുലിനെ ഒഴിവാക്കി. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
രോഹിത് ശര്‍മ്മയാണ് ടീം ക്യാപ്റ്റന്‍. ഹര്‍ദിക് പാണ്ഡ്യ ഉപനായകന്‍. യശസ്വി ജയ്സ് വാള്, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.
ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന് എന്നിവരെ റിസര്‍വ് താരങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് അയര്‍ലണ്ടിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനെതിരെ ജൂണ്‍ ഒമ്പതിനും അമേരിക്കയ്ക്കെതിരെ ജൂണ്‍ 12 നും കാനഡക്കെതിരെ ജൂണ്‍ 15 നും ഇന്ത്യ കളിക്കും.
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം യുവതാരം യശസ്വി ജയ്സ്വാളായിരിക്കും ടീമില്‍ ഓപ്പണറുടെ ഓപ്പണറുടെ റോളിലെത്തുക. വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവുമാണ് മിഡില്‍ ഓര്‍ഡറില്‍. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബേ, രവീന്ദ്ര ജഡേജ തുടങ്ങിയവരാണ് ടീമിലെ ഓള് റൗണ്ടർമാർ.
കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമാണ് സ്പിന്നര്‍മാരായി ടീമില്‍ ഇടംപിടിച്ചത്. ചഹല്‍ ഇതാദ്യമായാണ് ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബോളിങ് ഡിപ്പാര്‍ട്ട് മെന്റില്‍ മുഹമ്മദ് സിറാജ് അര്‍ഷദീപ് സിങ് എന്നിവരാണുള്ളത്. ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമദ്, ആവേശ് ഖാൻ തുടങ്ങിവരാണ് ടീമിലെ റിസര്‍വ് ബെഞ്ചിലുള്ളത്. ശ്രീശാന്തിന് ശേഷം ലോകകപ്പ് ടീമിലെത്തുന്ന ആദ്യ മലയാളിയാണ് സഞ്ജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക