ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഉൾപ്പെട്ട ബോയിങ് സ്റ്റാർ ലൈനറിന്റെ വിക്ഷേപണം മാറ്റിവെച്ചു. സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാകുമായിരുന്ന നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർ ലൈനറിന്റെ വിക്ഷേപണമാണ് ഓക്സിജൻ റിലീഫ് വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണത്തിന് 90 മിനിറ്റു മുൻപ് മാറ്റിവെച്ചത്.
ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.04 നായിരുന്നു ഫ്ലോറിഡയിലെ കെന്നടി സ്പെയ്സ് സെന്ററിൽ നിന്ന് സ്റ്റാർ ലൈനർ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. വിക്ഷേപണം മാറ്റിവെച്ച ബോയിങ് സ്റ്റാർ ലൈനറിന്റെ പുതിയ വിക്ഷേപണ തീയതി പിന്നീട് പ്രഖ്യാപിക്കും. ആദ്യമായാണ് സ്റ്റാർ ലൈൻ മനുഷ്യരുമായി യാത്ര നടത്തുന്നത്.
സുനിതാ വില്യംസിന്റെ സഹയാത്രികനായി നാസയുടെ ബുഷ് വിൽമോറാണ് ഉണ്ടായിരുന്നത്. കൊമേർസ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായാണ് നാസ സ്റ്റാർ ലൈനർ വിക്ഷേപിക്കുന്നത്. 2006 ഡിസംബർ 9ന് ആദ്യ ബഹിരാകാശ യാത്ര നടത്തിയ സുനിതാ വില്യം 2018 ജൂൺ 22നാണ് തിരിച്ചെത്തിയത്. ആകെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിത എന്ന റെക്കോർഡ് ആദ്യമായി സ്വന്തമാക്കിയ വനിതയാണ് ഇന്ത്യൻ വംശജയായ സുനിതാ വില്യംസ്. ഈ റെക്കോർഡ് പെഗ്ഗി വൈറ്റ്സൺ പിന്നീട് സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക