സ്വാതി മലിവാളിനെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങി ഡൽഹി പോലീസ്. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗമായ സ്വാതി മലിവാളിനെ മർദ്ദിച്ചു എന്ന കേസിലാണ് സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയുടെ ഭാഗമായി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
ചോദ്യം ചെയ്യും എന്നതല്ലാതെ എന്നാണ് ചോദ്യം ചെയ്യുക എന്ന കാര്യം തീരുമാനിച്ചിട്ടില്ല. പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടി ഇത് രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നത്. പോലീസ് അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നുവെന്ന സൂചനകൾ പുറത്തുവന്നതോടെ ആം ആദ്മി പാർട്ടി പ്രവർത്തകർ കൂട്ടം കൂട്ടമായി കെജ്രിവാളിന്റെ വീട്ടിലേക്ക് എത്തുകയാണ്.
85 വയസ്സിനു മുകളിൽ പ്രായമുള്ള കെജ്രിവാളിന്റെ മാതാപിതാക്കൾ ചികിത്സയ്ക്കുശേഷം അടുത്തിടെയാണ് വീട്ടിൽ മടങ്ങിയത്. രാഷ്ട്രീയ വിരോധം മൂലം ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിലാണ് ഇവരെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത് എന്നാണ് ആം ആദ്മി പാർട്ടി ഉന്നയിക്കുന്ന പ്രധാന ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മെയ് 25നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക