സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസത്തോളം ആണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. ജൂൺ 9 ന് അർദ്ധരാത്രിയിൽ 12 മണി മുതൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 അർദ്ധ രാത്രി 12 മണി വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ട്രോളിംഗ് നിരോധനവും ആയി ബന്ധപ്പെട്ട തീരുമാനം ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉണ്ടായത്. അതേ സമയം ട്രോളിംഗ് നിരോധനത്തിനു മുൻപ് ഇതര സംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ട് പോകണമെന്ന് കളക്ടർമാർ നിർദ്ദേശം നൽകണമെന്നും ഇമ്പോർട്ടഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വെള്ളം മാത്രമേ അനുവദിക്കൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള കാലയളവിൽ ബോട്ടിൽ പോകുന്ന മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കുമെന്നും സജി ചെറിയാൻ ഉറപ്പു നൽകിയിട്ടുണ്ട്. ഫിഷറീസ് കൺട്രോൾ റൂമുകൾ തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും നിയന്ത്രണങ്ങളോട് മത്സ്യ തൊഴിലാളികൾക്കും സഹകരിക്കണമെന്നും മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക