രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ജൂൺ ഒന്നിന് നടക്കും. ഏഴാം ഘട്ടത്തിൽ 57 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 904 സ്ഥാനാർത്ഥികളാണ് ഏഴാം ഘട്ടത്തിൽ 57 ലോക്സഭാ മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത്.
328 സ്ഥാനാർത്ഥികളുമായി ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത് പഞ്ചാബിൽ നിന്നാണ്. 13 സീറ്റുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 144 സ്ഥാനാർത്ഥികൾ ജനവിധി തേടുന്ന ഉത്തർപ്രദേശിൽ ആകെ 13 സീറ്റുകളാണ് ഉള്ളത്. 8 സീറ്റുകൾ ഉള്ള ബീഹാറിൽ 134 പേരും 9 സീറ്റുകൾ ഉള്ള ബംഗാളിൽ 124 പേരും ജനവിധി തേടുന്നു.
66 സ്ഥാനാർത്ഥികൾ ആറിടത്തായി ഒഡീഷയിൽ ജനവിധി തേടുമ്പോൾ 52 സ്ഥാനാർത്ഥികളാണ് മൂന്ന് സീറ്റുകളിലേക്ക് ജാർഖണ്ഡിൽ മത്സരിക്കുന്നത്. നാല് സീറ്റുകളിലേക്കായി 37 സ്ഥാനാർത്ഥികൾ ഹിമാചൽപ്രദേശിൽ ജനവിധി തേടുമ്പോൾ ചണ്ഡീഗഡ് സീറ്റിലേക്ക് 19 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
മെയ് 25ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കും. ജൂൺ ഒന്നിന് ഏഴാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാക്കി ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. അതേ സമയം ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടും എന്ന സൂചനകൾ നിലനിൽക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക