ഇടുക്കി: മൂന്നാറിൽ വീണ്ടും വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ പെരിയവരൈ ലോവര്‍ ഡിവിഷനില്‍ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാൻ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പ്രശ്ന പരിഹാരമുണ്ടാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.
പ്രശ്ന പരിഹാരമുണ്ടാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുവയും പുലിയുമെല്ലാം മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു.
ഇതിനു മുമ്പും മൂന്നാറില്‍ കടുവയിറങ്ങുകയും പശുക്കളെ കടുവ ആക്രമിച്ച് കൊല്ലുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുൽപ്പള്ളിയിലും കടുവയിറങ്ങിയിരുന്നു. രണ്ട് പശുക്കിടാങ്ങളെ ആക്രമിച്ച് കൊന്നിരുന്നു. കളപ്പുരയ്ക്കല്‍ ജോസഫിന്റെ ഒന്നര വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. കൃഷിയിടത്തില്‍ മേയാന്‍വിട്ട പശുക്കളെയാണ് കടുവ ആക്രമിച്ചത്.
ശനിയാഴ്ച ഉച്ചയോടെ പുൽപ്പള്ളി കൊളവള്ളിയിലാണ് സംഭവം. ആദ്യം പിടികൂടിയ പശുക്കിടാവിനെ വലിച്ചിഴച്ച് പുഴയ്ക്കക്കരെ എത്തിച്ചെങ്കിലും ജോസഫ് ബഹളംവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ചുപോയ കടുവ, സമീപത്തുണ്ടായിരുന്ന മറ്റൊരു പശുക്കിടാവിനെ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക