കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. വോട്ടെണ്ണലിനു മുന്നോടിയായി വടകരയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. നാദാപുരത്തും കല്ലാച്ചിയിലും പൊലീസ് റൂട്ട് മാർച്ച് നടത്തി. ആഹ്ലാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് കോഴിക്കോട് കലക്ടർ അറിയിച്ചു.
ഫല പ്രഖ്യാപന ദിവസം അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി നാദാപുരത്ത് അമ്പതോളം പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുന്നൂറോളം പോലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തി. ആഹ്ലാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അതേസമയം, വടകര പാർലമെന്റ് മണ്ഡലത്തിൽ വിജയാഘോഷത്തിന് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ ഉത്തര മേഖലാ ഐജി വിളിച്ച യോഗത്തിൽ തീരുമാനമായി. ആഘോഷ പരിപാടികൾ രാതി ഏഴ് മണിക്ക് അവസാനിപ്പിക്കണം, ആഘോഷങ്ങൾക്ക് വാഹന പര്യാടനം പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക