തൃശ്ശൂര്‍: കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപി എന്ന നിലയിൽ ഡൽഹിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകുമെന്നും പത്ത് വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതൽ താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ വകുപ്പിൽ ഒതുങ്ങി പോയാൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റാതെ ആകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രവർത്തനത്തിന്റെ ഫലമാണിത്. എന്റെ ആരാധനാ കേന്ദ്രങ്ങളുടെ അനുഗ്രഹവുമുണ്ട്. നടനെന്ന നിലയിലുള്ള വിജയമാണ് തനിക്കെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനോട് തൽക്കാലം മറുപടിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മറുപടി പറഞ്ഞാൽ ഞാൻ ലീഡറിന് നൽകിയ ചെളിയേറു ആകും അതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറിന് മുമ്പ് ഡല്‍ഹിയിലെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം താന്‍ ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക