പാമ്പാടി: ഭീമസേനനാൽ പ്രതിഷ്ഠിച്ച കേരളത്തിലെ ഏക ക്ഷേത്രമായ കോതകുറിശ്ശി മഹാദേവക്ഷേത്രത്തിൽ നടക്കുന്ന പ്രഥമ തുഞ്ചത്ത് ആചാര്യ മലയാള ഭാഗവത മഹാസത്രത്തിന് തുടക്കമായി.ജനുവരി ഒന്ന് മുതൽ പത്തുവരെയാണ് സത്രം നടക്കുക.ഗുരുവായൂർ മണികണ്ഠ വാര്യരാണ് യജ്ഞചാര്യൻ.വൈകീട്ട് നാലിന് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്നും കൃഷ്ണവിഗ്രഹം,മന്ദത്തുകാവിൽനിന്നും ഗ്രന്ഥം,സോമേശ്വരം ശിവക്ഷേത്രത്തിൽ നിന്നും ധ്വജം എന്നിവയുടെ എഴുന്നളിപ്പ് നടന്നു.തുടർന്ന് ക്ഷേത്രം തന്ത്രി കൈമുക്ക് വാസുദേവൻ നമ്പൂതിരി സത്രശാലയിൽ പ്രതിഷ്ട നടത്തി.തുടർന്ന് നടന്ന സമ്മേളനത്തിൽ ചലച്ചിത്രതാരം ദേവൻ യജ്ഞത്തിൻറെ ഭദ്രദീപ പ്രകാശനം നിർവഹിച്ചു.
മണ്ണൂർ രാജകുമാരനുണ്ണി, ഐവർമഠം ക്ഷേത്രം ട്രസ്റ്റി മാധവവാര്യർ,രമേഷ് കോരപ്പത്ത് തുടങ്ങിയവർ സംസാരിച്ചു.ക്ഷേത്ര പുനരുദ്ധാരണത്തോടനുബന്ധിച്ച് ഭാഗവത സത്രസമിതിയും ക്ഷേത്രസമിതിയും ചേർന്നാണ് സത്രം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക