മുംബൈ നഗരത്തിൽ കമല മില്‍സ് കോമ്പൗണ്ടിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകനെ പോലീസ് അറസ്റ്റുചെയ്തു. 14 പേര് മരിക്കാനിടയായ തീപ്പിടിത്തത്തിന് ഇടയാക്കിയ മോജോ ബ്രിസ്റ്റോ ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ യുഗ് കെ പതക്കാണ് അറസ്റ്റിലായത്. മോജോ ബ്രിസ്റ്റോയിൽ നിന്നാണ് തീ പടർന്നതെന്ന് അഗ്നിശമന സേനയുടെ പ്രാഥമിക റിപ്പോർട്ട് ഉണ്ടായിരുന്നു . അഗ്നിശമന സേന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. പുണെ, നാഗ്പുര്‍ എന്നിവിടങ്ങളില്‍ പോലീസ് കമ്മീഷണറായി ജോലിചെയ്തിട്ടുള്ള ഉദ്യോഗസ്ഥന്റെ മകനാണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥന്റെ മകന് അടക്കമുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പതക്കിനെ അറസ്റ്റു ചെയ്തതെന്ന് ഡി സി പി സച്ചിൻ പാട്ടീൽ അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക