ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം. സര്‍ക്കാരില്‍ നിന്ന് അനര്‍ഹമായി ചികിത്സാചെലവ് കൈപ്പറ്റിയെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. വി എസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാന്, ബി ജെ പി നേതാവ് കെ.സുരേന്ദ്രന് എന്നിവരുടെ പരാതീയുടെ വിജിലന്‍സ് നടപടി. വ്യാജ മെഡിക്കല്‍ ബില്ലുകള്‍ സമര്‍പ്പിച്ച് മൂന്ന് ലക്ഷത്തി തൊണ്ണൂറായിരത്തി ഇരുനൂറ്റന്പത് രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാതി. മന്ത്രിയുടെയും മന്ത്രിയുടെ ഭര്‍ത്താവ്, അമ്മ എന്നിവരുടെയും ചികിത്സാ ചെലവുകളുടെ ഇനത്തിലാണ് ഇത്രയും തുക കൈപ്പറ്റിയിട്ടുള്ളത്. വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യൂണിറ്റ് ഒന്ന് കേസ് അന്വേഷിക്കും. പരാതിയില്‍ കഴന്പുണ്ടോയെന്ന കാര്യമാണ് പ്രാഥമിക അന്വേഷണത്തില്‍ വരിക. ജനപ്രതിനിധികള്‍ക്കുള്ള മെഡിക്കല്‍ ഫസിലിറ്റീസ് റൂള്‍സിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും. താൻ കൈപ്പറ്റിയ ആനുകൂല്യങ്ങൾ വ്യാജമല്ലെന്നും ബില്ലുകൾ വ്യാജമല്ലെന്നും മന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക