അമ്മയെ നഷ്ട്ടമായ വേദന മനസിലൊതുക്കി രാഹുൽ വയനാട്ടിൽ നിന്ന് തൃശ്ശൂരിലേക്ക് വണ്ടി കയറി. നാടന്‍ പാട്ടിന്റെ വേദിയിലേക്ക്. തന്റെ സങ്കടം മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കാൻ ഇരയാവരുതെന്ന് കരുതി അമ്മ പോയ ദു:ഖം കടിച്ചമര്‍ത്തിയാണ് രാഹുല്‍ അന്നു തന്നെ തൃശൂരിലേക്ക് തിരിച്ചത്.
അമ്മയുടെ അനുഗ്രഹമായിരിക്കണം എ ഗ്രേഡ് തന്നെ അവർക്ക് ലഭിച്ചു. സ്വന്തം സമുദായമായ കാട്ടുനായ്ക്ക വിഭാഗത്തിലെ നാടന്‍ ശീലുകള്‍ പാടിയാണ് അവർ എ ഗ്രേഡ് കരസ്ഥമാക്കിയത്. എന്നാൽ എ ഗ്രേഡ് നേടിയതിന്റെ ആഹ്ളാദമോ സന്തോഷമോ അവരിലുണ്ടായിരുന്നില്ല.
വയനാട് ബത്തേരി നൂല്‍പ്പുഴ രാജീവ് ഗാന്ധി ട്രൈബല്‍ റസിഡന്‍ഷ്യല്‍ ഹൈസ്കൂളിലെ വിദ്യാർത്ഥികളാണിവർ. അധ്യാപകര്‍ക്കൊപ്പമാണ് നാടന്‍പാട്ട് മത്സരത്തിനായി തൃശൂരെത്തിയത്. കഠിനമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് ഇവർ മൂന്ന് അധ്യാപകര്‍ക്കൊപ്പം വേദിയിലെത്തിയത്. ഇവരിൽ മിക്കവരും വയനാടിനപ്പുറം കാണുന്നത് ആദ്യമായിട്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക