തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടാന്‍ മന്ത്രിസഭായോഗത്തില്‍ അംഗീകാരമായി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയായി. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനിൽ മാറ്റമില്ല.
ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയാക്കും. ഫാസറ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ആകും. എക്സിക്യൂട്ടീവ് സൂപ്പര്‍ എക്സ്പ്രസിന്റെ നിരക്ക് 13 നിന്ന് 15 ഉം, സൂപ്പര്‍ ഡീലക്സ് സെമി സ്ലീപ്പര്‍ നിരക്ക് 20 നിന്ന് 22 ഉം, ലക്ഷ്വറി എസി ബസ് നിരക്ക് 40 നിന്ന് 44 ആകും. വോള്‍വോയുടെ മിനിമം നിരക്ക് 40 നിന്ന് അ!ഞ്ച് രൂപ വര്‍ധിച്ച് 45 രൂപയാക്കാനും തീരുമാനമായി.
എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ചാര്‍ജ് വര്‍ദ്ധന അപര്യാപ്തമാണെന്നാണ് ബസുടമകളുടെ അഭിപ്രായം. നിലവിലെ ചെലവുകള്‍ക്ക് അനുസൃതമായുള്ള നിരക്ക് വര്‍ദ്ധനയല്ല നടപ്പിലാക്കിയതെന്നും, വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെന്നും ബസുടമകളുടെ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക