യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന. ലീഗ്- സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ശ്രമവും നടന്നു. കുറ്റം ചെയ്‌തെന്ന് പൊലീസ് സംശയിക്കുന്നവര്‍ ഇപ്പോള്‍ ഒളിവിലാണ്.
അതേസമയം ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. . ഇതിനായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന്‍ പറഞ്ഞു. ജയില്‍ ഡി.ജി.പിയുടെ ഇടപെടല്‍ കൊണ്ടാണ് ഷുഹൈബിനെ അന്ന് രക്ഷിക്കാനായത്. ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.
കാണിച്ചു തരാം എന്ന് സിപിഐഎം തടവുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഷുഹൈബിനൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ഫര്‍സീനും വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക