ആണ്‍വേഷം കെട്ടി വിവാഹ തട്ടിപ്പ് നടത്തിയ യുവതി ഉത്തരാഖണ്ഡില്‍ അറസ്റ്റിൽ. ഉത്തര്‍ പ്രദേശിലെ ധംപുര്‍ സ്വദേശിയായ ക്രിഷ്ണ സെന്‍ എന്ന സ്വീറ്റി സെന്‍ ആണ് അറസ്റ്റിലായത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രണ്ട് പെണ്‍കുട്ടികളെയാണ് യുവതി ഇത്തരത്തില്‍ ആണ്‍വേഷം കെട്ടി വിവാഹം ചെയ്തത്.
ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടികളെ വലയിലാക്കിയത്. കൃഷ്ണ സെന്‍ എന്ന പേരിലുളള അക്കൗണ്ടിലൂടെ ആണ്‍വേഷം കെട്ടി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പുരുഷന്മാരേപ്പോലെ അഭിനയിച്ച് യുവതികളുടെ ഇഷ്ടം നേടിയെടുത്ത ശേഷം അവരെ വിവാഹം കഴിക്കുകയാണ് പതിവെന്ന് നൈനിറ്റാള്‍ പോലീസ് സൂപ്രണ്ട് ജന്മേജയ് ഖണ്ടൂരി പറയുന്നു.
നിരവധി യുവതികളുമായി പുരുഷന്മാരേപ്പോലെ ചാറ്റ് ചെയ്ത് വശീകരിച്ചാണ് വിവാഹം കഴിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 2014 ലാണ് ഇവര്‍ ആദ്യ വിവാഹം കഴിക്കുന്നത്. അലിഗഡിലുള്ള സിഎഫ്എല്‍ വ്യവസായിയുടെ മകനാണ് താന്‍ എന്ന് പറഞ്ഞാണ് കാമിനി സെന്‍ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ആദ്യ ഭാര്യയെ മർദ്ധിക്കുമായിരുന്നു.
തുടര്‍ന്ന് 2016ല്‍ 20കാരിയെ വിവാഹം ചെയ്തു. ലൈംഗിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് യുവതി പെണ്‍കുട്ടികളുമായി ബന്ധത്തിലേര്‍പ്പെട്ടത്.
2017ലാണ് സ്വീറ്റിയുടെ ആദ്യ ഭാര്യ പരാതി നല്‍കിയത്. ഗാര്‍ഹിക പീഡനക്കേസിനും 8 ലക്ഷം രൂപ തട്ടിയതിനുമായിരുന്നു പരാതി. തുടര്‍ന്ന് ബുധനാഴ്ചയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് താന്‍ ഒരു പെണ്‍കുട്ടിയാണെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തുകയായിരുന്നു. തന്നെ കുട്ടിക്കാലം മുതല്‍ക്കെ ആണ്‍കുട്ടിയേപ്പോലെയാണ് വീട്ടുകാര്‍ വളര്‍ത്തിയിരുന്നതെന്നാണ് സ്വീറ്റി പറയുന്നത്. പുരുഷന്മാരേപ്പോലെ മദ്യപിക്കുക, ബൈക്കോടിക്കുക, പുകലവലിക്കുക തുടങ്ങിയ ശീലങ്ങളും ഇവര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക