ഏഴ് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഏഴു വര്‍ഷത്തെ കഠിന തടവും 32 ലക്ഷം പിഴയും കോടതി വിധിച്ചു. ലാഹോറിലെ അതിവേഗ കോടതിയാണ് പ്രതിയായ ഇമ്രാന് അലിക്ക് വധശിക്ഷ വിധിച്ചത്.
തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
പ്രകൃതിവിരുദ്ധ പീഡനത്തിനാണ് ജീവപര്യന്തം ശിക്ഷയും 32 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരം മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച കുറ്റത്തിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും 10 ലക്ഷം പിഴയും ഒടുക്കണം.
പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിനാണ് ഏഴുവയസുകാരി സൈനബ് അന്‍സാരിയുടെ ശരീരം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെടുത്തത്. സൈനബിനെ കാണാതായി നാലു ദിവസം കഴിഞ്ഞപ്പോഴാണ് മാനഭംഗപ്പെടുത്തി കൊല ചെയ്ത നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സൈനബ് അന്‍സാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക