ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. നേരത്തെ, ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞിരുന്നു. സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് ബസ് പിടിച്ചെടുക്കുന്നത് തുടങ്ങി കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ യാത്രാ കൂലി സംബന്ധിച്ചാണ് നിലവില്‍ ബസ് ഉടമകളും സര്‍ക്കാരും തമ്മില്‍ അഭിപ്രായഭിന്നതയുള്ളത്. മിനിമം ചാര്‍ജ്ജ് നേരത്തെ 8 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു.
അതെ സമയം സമരം തുടർന്നാൽ പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ ബസ് ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ബസ് സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ചില സ്ഥലങ്ങളിൽ ചില ബസുകൾ ഓടിത്തുടങ്ങി.സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകള്‍ക്കിടയില്‍ തന്നെ തര്‍ക്കങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക