ലോകത്തെ വിലകൂടിയ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഒരു പുതിയ പ്രശ്നത്തിൽപെട്ടിരിക്കുകയാണ്. കുപെർട്ടനോയിൽ സ്ഥാപിച്ച ആപ്പിൾ ക്യാമ്പസിലെ ജീവനക്കാരാണ് പുതിയ പ്രശ്നം നേരിടുന്നത്. ലോകത്തെ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള ഫോൺ നിർമാതാക്കളായ എൻജിനീയർമാർ പുതിയ പ്രശ്നത്തിലാണ്. പൂർണമായും ഗ്ലാസിൽ നിർമിച്ച ക്യാമ്പസ്സിന്റെ മതിലിൽ ഇടിക്കുന്നതാണ് ഇവർ നേരിടുന്ന പ്രശ്നം.
ഗ്ലാസ് മതിലുകളുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ചിലര്‍ സ്റ്റിക്കര്‍ നോട്ടുകള്‍ വരെ ഗ്ലാസുകളിൽ പതിക്കാന്‍ തുടങ്ങി.കെട്ടിടത്തിനുള്ളിലെ മതിലുകളില്‍ ഭൂരിഭാഗവും സുതാര്യമായ ഗ്ലാസ് ആണ്. തുറന്ന സമീപനം, സുതാര്യത എന്നെല്ലാം പ്രമേയമാക്കിയാണ് ഈ രീതിയില്‍ കെട്ടിടം രൂപകല്പന ചെയ്തത്.
പക്ഷെ കെട്ടിടത്തിന്റെ രൂപകല്പനയെ ബാധിക്കുമെന്നതിനാല്‍ തൂപ്പുജോലിക്കാര്‍ ആ സ്റ്റിക്കറുകളെല്ലാം നീക്കി ഗ്ലാസുകളെല്ലാം വൃത്തിയാക്കുകയും ചെയ്തു.
ഈടുനില്‍ക്കുന്ന ഡിസ്പ്ലേ ഗ്ലാസ് ഫോണിന്റെ ഒരു ഫീച്ചറായി എടുത്തു പറഞ്ഞായിരുന്നു പരസ്യം. ക്യാമറയ്ക്ക് നേരെ വരുന്ന ഒരാള്‍ ഗ്ലാസ് പ്രതലത്തില്‍ കൂട്ടിയിടിക്കുന്ന രംഗമായിരുന്നു പരസ്യത്തില്‍. പരസ്യത്തില്‍ ചിത്രീകരിച്ച അതേ പ്രശ്നമാണ് ഇപ്പോള്‍ ആപ്പിള്‍ ജീവനക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
ആപ്പിള്‍ സ്ഥാപകനും മുന്‍ സിഇഓയുമായിരുന്ന സ്റ്റീവ് ജോബ്സിന്റെ ആശയമായിരുന്നു പുതിയ ആപ്പിള്‍ ക്യാമ്പസ് ജോബ്സിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രശസ്ത ആര്‍ക്കിടെക്റ്റ് നോര്മാന് ഫോസ്റ്റര്‍ ആണ് ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തത്.അതേസമയം ഈ വിചിത്രമായ പ്രശ്നത്തെകുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നവംബറില്‍ പുറത്തിറക്കിയ ആപ്പിള്‍ ഐഫോണ്‍ 10പരസ്യം ഈ പ്രശ്നം മുന്‍കൂട്ടി പ്രവചിച്ചിരുന്നു എന്നാണ് പുതിയ വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക