ഇപ്പോഴും ട്രാന്‍സ്ജെന്‍ഡറിനോടുള്ള അവഗണന തുടരുന്നു. മാളില്‍ ട്രാന്‍സ്ജെന്‍ഡറിനെ കയറ്റാതെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞ സംഭവം ചര്‍ച്ചാവിഷയമായി മാറി. സംഭവത്തെ തുടര്‍ന്ന് മാളിന്റെ ഉടമസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്ന് പൂനൈ സ്വദേശിയായ സൊണാലി ദാല്‍വി പറഞ്ഞു. കൂടാതെ തന്റെ സമുദായത്തില്‍പ്പെട്ട മറ്റൊരാള്‍ക്കും മേലില്‍ ഇങ്ങനൊരു അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു.
രാത്രിയിലാണ് സംഭവം നടന്നത്. മാളിന്റെ പ്രവേശന കവാടത്തില്‍ നില്ക്കുന്ന സുരക്ഷാ ജീവനക്കാര്‍ ട്രാന്‍സ്ജന്‍ഡറിനെ പരിശോധിക്കണമെന്നും ഇവര്‍ ട്രാന്സ്ജന്ഡറായത് കൊണ്ട് മാളില്‍ പ്രവേശിക്കാന്‍ കമ്പനി പോളിസി അനുവദിക്കുന്നില്ലെന്നും പറയുകയായിരുന്നു. അതിനാൽ നിങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ അനുവാദമില്ലെന്നും തിരിച്ചുപോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, അവിടെ കൂടിയ ജനക്കൂട്ടം തന്നെ അകത്തേക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സോണാലി പറയുന്നു. ഒടുവില്‍ തന്നോട് കയറിക്കോളാന്‍ പറഞ്ഞു. എന്നാല്‍, അകത്തു കയറിയാലും രണ്ടും മൂന്നും നിലകളിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടതായും സൊണാലി ആരോപിക്കുന്നു.
ഒരു പൊതുസ്ഥലത്തും തനിക്ക് ഇതിനു മുമ്പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും സൊണാലി വ്യക്തമാക്കി. മാളിന്റെ ഉടമസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്നും സൊണാലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക