ആലപ്പുഴ: കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്ന വീഡിയോ ചിത്രീകരിച്ച് പൊലീസ് പുറത്തുവിട്ട സംഭവത്തില്‍ വനിതാ എഎസ്ഐക്ക് സസ്പെന്ഷന്. സൗത്ത് സ്റ്റേഷനിലെ എഎസ്ഐ ശ്രീലതയെ ആണ് സസ്പെന്‍ഡ് ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇവരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ ആർക്കെല്ലാമാണ് ലഭിച്ചത് എന്ന് സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്.
പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന പരാതിയിലാണ് ആലപ്പുഴ സ്വദേശിയായ ട്രാൻസ്ജെൻഡറെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം ട്രാൻസ്ജെൻഡറിന്റെ നഗ്നദൃശ്യങ്ങൾ പൊലീസുകാർ മൊബൈലിൽ പകർത്തുകയായിരുന്നു. അതിനുശേഷം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
സ്റ്റേഷനകത്തുവച്ചുളള ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുളളത്. മദ്യപിച്ച് ലക്കുകെട്ട് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ബഹളമുണ്ടാക്കുന്ന സ്ത്രീ എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനുപിന്നാലെയാണ് സംഭവത്തിൽ നടപടി ഉണ്ടായത്.
സ്റേഷനിലെത്തിച്ച ഇവരെ ലിംഗ പരിശോധന നടത്തുന്നതിനിടെ പൊലീസുകാര്‍ ചിത്രീകരിച്ച വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തെത്തിയത്. വനിതാ പൊലീസുകാരും പുരുഷ പൊലീസുകാരുമുള്ള സ്റ്റേഷനില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് അവരെ നിര്‍ത്തിയത്.
ലിംഗപരിശോധനക്കിടെ ട്രാന്‍സ്ജെന്‍ഡറിനെ പൊലീസുകാര്‍ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി എടുത്തതല്ല ഈ ദൃശ്യങ്ങളെന്നും വ്യക്തമായിരുന്നു. അതിനാല്‍തന്നെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിച്ചതിനാണ് സസ്പെന്ഷന് അടക്കമുള്ള നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക