ഏപ്രില്‍ ഒന്നുമുതല്‍ 2018ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നികുതി പരിഷ്കാരങ്ങള്‍ പ്രബല്യത്തില്‍വരും. നികുതിദായകരെ പ്രത്യക്ഷമായി ബാധിക്കുന്ന അഞ്ച് പരിഷ്കാരങ്ങല്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.
മൂലധനനേട്ട നികുതി
ഒരുവര്‍ഷത്തിലധികംകാലം കൈവശംവെച്ച ഓഹരി വിൽക്കുമ്പോൾ ബാധകമായ നികുതിയാണ് എല്‍ടിസിജി. വര്‍ഷത്തില്‍ ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി ബാധകമല്ല. എന്നാല്‍ ഒരുലക്ഷം രൂപയ്ക്കുമുകളിലുള്ള നേട്ടത്തിന് 10 ശതമാനം നികുതിയും സെസും നല്‍കണം.
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്
നിലവില്‍ ട്രാവല്‍ അലവന്‍സിന് 19,200 രൂപയും മെഡിക്കല്‍ റീംമ്ബേഴ്സ്മെന്റിനായി 15,000 രൂപയുമാണ് ഇളവ് ലഭിച്ചിരുന്നത്. ഇത് രണ്ടിനുംകൂടി 40,000 രൂപയാക്കി നിശ്ചയിച്ചു. 2.5 കോടിയോളം ശമ്പള വരുമാനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ലാഭവിഹിത നികുതി
ഓഹരി അധിഷ്ടിത ഫണ്ടുകള്‍ നല്കുന്ന ലാഭവിഹിതത്തിന് ഇനി മുതല്‍ 10 ശതമാനം നികുതി ബാധകമാണ്.
സെസിലെ വര്‍ധന
ആദായ നികുതിയായി അടയ്ക്കുന്ന തുകയോടൊപ്പം ഏര്‍പ്പെടുത്തിയിരുന്ന മൂന്നുശതമാനം സെസ് നാലു ശതമാനമാക്കി.
എന്‍പിഎസ് നികുതി
ശമ്പള വരുമാനക്കാരല്ലാത്ത നിക്ഷേപകര്‍ക്ക് എന്‍പിഎസ് തുക പിൻവലിക്കുമ്പോഴുള്ള നികുതി ഒഴിവാക്കി. എന്‍പിഎസ് കാലാവധിയെത്തുമ്പോഴോ അല്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴോ ശമ്പള അക്കൗണ്ടുകാര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം മറ്റുള്ളവര്‍ക്കുകൂടി ബാധകമാക്കുകയാണ് ചെയ്തത്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക