കോളേജ് വിദ്യാര്‍ഥിനിയായ യുവതിയുടെ കല്യാണം വാട്ട്സ് ആപ്പിലൂടെ തെറ്റായ സന്ദേശം അയച്ചതിനെ തുടര്‍ന്ന് മുടങ്ങി. സംഭവത്തില്‍ സന്ദേശമയച്ചയാളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടില്‍ ഷിഹാബ് ആണ് അറസ്റ്റിലായത്. മാര്‍ച്ച് 26-ാം തീയതിയാണ് സംഭവം നടന്നത്.
ആലുവ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ കോളേജ് വിദ്യാര്‍ഥിനിയായ എടത്തല സ്വദേശിനി സഹപാഠിയോടൊപ്പം സംസാരിച്ചു നില്ക്കുന്ന ദൃശ്യങ്ങളാണ് പ്രതി പകര്‍ത്തിയത്. ഇവര്‍ ഒളിച്ചോടാനായി എത്തിയതാണെന്നും വീട്ടുകാരെ അടിയന്തരമായി അറിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയ്സ് ക്ലിപ്പ് സഹിതമുള്ള സന്ദേശമാണ് പ്രതി പ്രചരിപ്പിച്ചത്.
ഇതോടെ യുവതിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: മുടിയുടെ സ്റ്റൈൽ പറഞ്ഞു തരും നിങ്ങളുടെ സ്വഭാവവും കൈയ്യിലിരുപ്പും; എങ്ങനെയെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക