ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ സെമിനാറിൽ പങ്കെടുത്തു സംസാരിക്കവെയാണ് മുൻ പ്രധാനമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത് .
ഇന്ത്യൻ ജനതയെ മതം, ജാതി, ഭാഷ, സംസ്കാരം എന്നിവയുടെ പേരിൽ വേർതരിക്കാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നത് ഇത് ജനാധ്യപത്യത്തിനു ദോഷം ചെയ്യുന്നതാണ്. ഇന്ത്യയിൽ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകുന്നത് എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പോലെയുള്ള സംഭവങ്ങളാണ് നടക്കുന്നത്. രാജ്യത്ത് വളരുന്ന അസമത്വം സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക