കണ്ണൂര്‍ സ്വദേശിക്ക് യുഎഇ യില്‍ വെച്ചുണ്ടായ വാഹന അപകടത്തിന്റെ പേരിൽ കോടതി ചെലവടക്കം പതിനൊന്നര ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം ലഭിച്ചു. മട്ടന്നൂര്‍, തില്ലങ്കേരി സ്വദേശിയായ അബ്ദുറഹിമാനാണ് പതിനൊന്നര ലക്ഷം ദിര്‍ഹം നഷ്ട പരിഹാരമായി ലഭിച്ചത്.
2015 ഡിസംബറിൽ കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുറഹിമാന് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അല്‍ ഐന്‍ ജിമി എന്ന സ്ഥലത്തു വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇയാളെ അല്‍ ഐന്‍ ഹോസ്പിറ്റലിലും പിന്നീട് തുടര്‍ ചികിത്സക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ വാഹന അപകടത്തെ തുടര്‍ന്ന് നടന്ന ട്രാഫിക് കേസില്‍ അബ്ദുറഹിമാന് അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് കൊണ്ടാണ് അപകടം ഉണ്ടാവാന്‍ കാരണം എന്നും ഈ കാരണത്താല്‍ ഡ്രൈവറെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി വെറുതെ വിടാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ വാദം തള്ളുകയും വാഹനം ഓടിച്ച ഡ്രൈവറുടെ ഭാഗത്തു തെറ്റ് കണ്ടെത്തുകയും 2000 ദിര്‍ഹം പിഴ നല്കി വിടുകയും ചെയ്തു.
കൂടാതെ അഭിഭാഷകന് നല്കിയ അപേക്ഷയെ മാനിച്ചു തുടര്‍ ചികിത്സക്ക് നാട്ടിലെത്തിയ അബ്ദുല്‍ റഹിമാനെ കോടതി മെഡിക്കല്‍ ഡോക്ടര്‍ നേരിട്ട് മട്ടന്നൂര്‍ തില്ലങ്കേരിയില്‍ എത്തിയാണ് കേസിനു ആസ്പദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക