വരന്റെ വീട്ടിൽ പോവുന്ന വിവാഹ സംഘത്തിനു നേരെ ആയുധ ധാരികളായ മോഷ്ടാക്കള്‍ നടത്തിയ ആക്രമണത്തില്‍ വധു കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വരനുള്‍പ്പടെ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയപാതയിലായിരുന്നു സംഭവം.
വരന്റെ സ്ഥലമായ മുസാഫര്‍നഗറിലേക്ക് പോവുകയായിരുന്നു വിവാഹ സംഘം. ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ ശേഷം യാത്ര തുടര്‍ന്നപ്പോള്‍ രണ്ട് കാറുകളിലായി പിന്തുടര്ന്നെത്തിയ മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നു. കൊള്ള സംഘത്തില്‍ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. വിവാഹ സംഘത്തെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം പണവും ആഭരണങ്ങളും ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഫര്‍ഹാന ഇത് തടയാന്‍ ശ്രമിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ മോഷ്ടാക്കള്‍ ഫര്‍ഹാനയെ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വ്യാജ നമ്പര്‍ പ്ലേറ്റായിരുന്നു കൊള്ള സംഘം വന്ന കാറില്‍ ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അക്രമികളെ പോലീസ് തിരിച്ചറിഞ്ഞതായി സീനിയര്‍ എസ്.പി മന്‍സില്‍ സൈനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക