കോഴിക്കോട്: നിപാ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് കടന്നുകയറിയ വൈറസിന് കീഴ്പ്പെട്ട ജീവന് നഷ്ടപ്പെട്ട ലിനിയെന്ന മാലാഖയുടെ മനസ്സിലും ഉണ്ടായിരുന്നു ഒരുപാട് സ്വപ്നങ്ങള്‍. തന്റെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴും പനിബാധിച്ച് എത്തിവയവരെ ഉറക്കമുപേക്ഷിച്ച് ശുശ്രൂഷിച്ചപ്പോഴും അവളറിഞ്ഞില്ല, ആ രോഗം തന്നിലേക്കും പടരുന്നുവെന്ന്.
രോഗം ബാധിച്ച് അവശയായപ്പോഴാണ് അറിയുന്നത്. താനും മരണത്തിന്റെ പാതയിലാണെന്ന്. ആ തിരിച്ചറിവിന്റെ നിമിഷത്തില്‍ കുടുംബത്തെയോര്‍ത്തു. ഇനിയൊരു തിരിച്ചറിവില്ലെന്ന് മനസ്സിലായപ്പോള്‍ അവള് ഇങ്ങനെ കുറിച്ചു. മക്കളെയോര്ത്ത ഒരു അമ്മയുടെ അവസാനത്തെ വരികള്‍.
‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…
with lots of love’
ആശുപത്രി ഐസിയുവില്‍ മരണവുമായി മല്ലിടവെ അവള് ഭര്‍ത്താവിന് എഴുതിയ കത്താണിത്. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോള്‍ ആ മാലാഖയുടെ മനസില്‍ മക്കളും ഭര്‍ത്താവും കുടുംബവും മാത്രമായിരുന്നു. സ്വന്തം പ്രാണന് തന്നെ ആപത്തിലാകാമെന്ന് മനസ്സിലാക്കി തന്നെ നൂറുകണക്കിന് നഴ്സുമാര്‍ ഇപ്പോഴും കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം പനിബാധിതരെ ശുശ്രൂഷിക്കുന്നു.
Also Read: ആശുപത്രി അധികൃതർ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ ലിനി മരിക്കില്ലായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക