സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി മുതൽ പെൺകുട്ടികളെ തലമുടി രണ്ടായി പകുത്തുകെട്ടി വരാൻ നിർബന്ധിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി മുടി ഇരുവശവും കെട്ടിയിടണം എന്നൊരു അലിഖിത നിയമം കാലാകാലങ്ങളായി സ്കൂളുകളിൽ നിലനിൽക്കുന്നുണ്ട്. അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കി കെട്ടാൻ നിർദ്ദേശിക്കാമെങ്കിലും ആരോഗ്യപരമായ രീതിയിൽ ബാധിക്കുന്ന തരത്തിൽ ഇതിനായി കുട്ടികളെ നിർബന്ധിക്കരുതെന്ന് പൊതുവിദ്യാഭാസ ഡയറക്ടർ കെ.വി. മോഹൻകുമാർ സർക്കുലറിൽ പ്രത്യേകം നിർദ്ദേശിച്ചിരുന്നു.
രാവിലെ കുളിച്ചതിനു ശേഷം ഉണങ്ങാതെ മുടി രണ്ടായി കെട്ടിവച്ചാൽ ദുർഗന്ധം വമിക്കുകയും മുടിയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യുമെന്നതിനാൽ പലകുട്ടികളും കുളിക്കാതെയാണ് സ്കൂളുകളിൽ എത്തുന്നത്. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം അനുസരിച്ചാണ് വിദ്യാഭാസ വകുപ്പ് അടിയന്തിര ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക