തിരുവനന്തപുരം: തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില ഉയര്‍ന്നു. ഞായറാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. വില വര്‍ധിക്കുമ്പോഴും നികുതി കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
കൊച്ചിയില്‍ പെട്രോളിന് ഇന്ന് ലിറ്ററിന് 80. 87 രൂപയായും ഡീസലിന് 73.50 രൂപയായും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 82.33 രൂപയും ഡീസലിന് 74.94 രൂപയായുമാണ് വര്‍ധിച്ചത്. കോഴിക്കോട് പെട്രോളിന് 81.25 രൂപയും ഡീസലിന് 73.86 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്കുകള്‍.
കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെട്രോള്‍, ഡീസല്‍ വര്‍നയ്ക്ക് ഏതാനും ദിവസങ്ങളില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ദിനംപ്രതി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു വരുന്ന കാഴ്ച്ചയാണ് കണ്ടത്.
Also Read: കൊല്ലത്ത് നടുറോഡില്‍ ഒമ്പത് വയസ്സുകാരിക്ക് നേരെ പീഡനശ്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക