കേരളത്തിലെ നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും യു. എ. ഇ, ബഹ്റിൻ എന്നിവിടങ്ങളിൽ വിലക്ക്. കേരളത്തിൽ നിന്നുള്ള പഴവർഗങ്ങളുടെയും പച്ചക്കറിയുടെയും കയറ്റുമതി ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വയ്ക്കണമെന്ന് ഈ രാജ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചു. ഇതുവഴി വൻതോതിലുള്ള നഷ്ടമാണ് കേരളത്തിലെ കയറ്റുമതി മേഖല നേരിടാൻ പോകുന്നത്.
ആദ്യം ബഹ്റിനും പിന്നാലെ യു. എ. ഇ യുമാണ് വിലക്കേർപ്പെടുത്തിയത്. പ്രതിദിനം 130 മുതൽ 150 ടൺ വരെ പഴവും പച്ചക്കറിയുമാണ് കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്. ശീതീകരിച്ച കാർഗോ വിമാനങ്ങളിൽ കയറ്റുമതി ചെയ്തിരുന്ന കേരളത്തിൽ നിന്നുള്ള വിഭവങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ വൻ ഡിമാൻഡ് ആയിരുന്നു. കേരള ഓർഗാനിക് എന്ന പേരിലാണ് ഇവ വിപണനം ചെയ്തിരുന്നത്. വവ്വാൽ കടിച്ച ഫലവർഗങ്ങളിൽ നിന്നാണ് രോഗമുണ്ടാകുന്നത് എന്ന വാർത്തയാണ് കേരളത്തിന് ഇത്തരമൊരു തിരിച്ചടിക്ക് കാരണമായത്. ജി.എസ്.ടി യെ തുടർന്ന് നേരിട്ട തകർച്ചയിൽ നിന്നും കരകയറുന്നതിനിടയിൽ ആണ് പുതിയ തിരിച്ചടി.
Also Read: ജയന്റ് വീൽ തകർന്നു വീണ് 10 വയസുകാരി മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക