കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി നിരവധിപേരുടെ ജീവനെടുത്ത നിപ്പ വൈറസ് രോഗം ബാധിച്ച മരണപ്പെട്ട റസിൽ അവസാനമായി ഫെയ്സ്ബുക്കിൽ കുറിച്ചത് തന്റെ പ്രിയതാരം മോഹന്‍ലാലിനെക്കുറിച്ച്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ് മരിച്ച റസിൽ ഭാസ്കർ. മരണത്തിനു കീഴടങ്ങിയ തന്റെ ആരാധകന് ഫെയ്സ്ബുക്കിലൂടെ മോഹൻലാൽ ആദരാഞ്ജലികൾ അർപ്പിച്ചു. നിപ്പ പനി മൂലം നിര്യാതനായ എന്റെ പ്രിയ സഹോദരൻ റസിൽ ഭാസ്കറിന് ആദരാഞ്ജലികൾ എന്നാണ് റസിലിന്റെ ചിത്രം സഹിതം മോഹൻലാൽ പോസ്റ്റ് ചെയ്തത്.
മോഹൻലാലിൻറെ പിറന്നാൾ ദിവസമായ മെയ് 21 നു റസിലും കൂട്ടരും വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് ലാലിൻറെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിവസം റസിൽ മോഹൻലാലിനെക്കുറിച്ചെഴുതിയ കുറിപ്പിങ്ങനെ;
“മോഹന്‍ലാല്‍ (ലാലേട്ടന്) എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് എന്ന് ഓര്‍മ്മയില്ല. അപ്പോള്‍ മുതല്‍ എന്റെ ശരീരത്തിന്റെ ഭാഗമായും എന്റെ കുടുംബത്തിലെ അഗംമായും അദ്ദേഹം ഉണ്ട്. ഒരോ മലയാളിക്കും അങ്ങനെയായിരിക്കും.
അഭിനയം എന്ന കലകൊണ്ട് പലരീതിയില്‍ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ കലയില്‍ ഈ അവതാരത്തെ വെല്ലാന്‍ ഇതുവരെ ആരും പിറവിയെടുത്തിട്ടില്ല. ഇനി ആരും വരാനും പോവുന്നില്ല. ചിലപ്പോള്‍ എതിര് അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടാകാം. പക്ഷേ അതൊന്നും ഈ മനുഷ്യനെ തളര്‍ത്തിയിട്ടില്ല. വളര്‍ത്തിയിട്ടേയുള്ളൂ.
ഈ വിസ്മയത്തിന്റെ കഴിവിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോലും കണ്ടെത്തേണ്ടിയിരിക്കുന്നു. നാളെ ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ തമ്പുരാന് എന്റെ ഏട്ടന് ലാലേട്ടന് കോടി കണക്കിന് അനിയന്മാരുടെയും അനിയത്തിമാരുടെയും ഇടയില്‍ ഒരാളായ ഈ അനിയന്റെ എല്ലാ വിധ ആശംസകളും നേരുന്നു.”
പനിയെ തുടർന്ന് റസിൽ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിപ്പ ബാധയെത്തുടർന്ന് മരിച്ച ഇസ്മായിലും ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിനു രോഗബാധയേറ്റതെന്ന് കരുതുന്നു.
നിപ്പ; സ്കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക