കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്ന വിദേശത്തേക്ക് പോയിട്ടുണ്ടോയെന്നറിയാന്‍ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. കോട്ടയത്ത് നിന്നു മാർച്ച് 22 നാണ് ജെസ്നയെ കാണാതായത്.
ചെങ്കൽപേട്ടിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ പെൺകുട്ടിയുടെ ശരീരം ജെസ്നയുടെ ആണോയെന്ന് അറിയാൻ അന്വേഷണം നടത്തിയിരുന്നു എന്നാൽ അന്വേഷണത്തിൽ കത്തിക്കരിഞ്ഞ ശരീരം ജെസ്നയുടെ അല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു.
ജെസ്ന തിരോധാനം 70 ദിവസങ്ങൾ പിന്നിടുമ്പോൾ ജെസ്നയെ ക്കുറിച്ച് യാതൊരു വിവരവും കിട്ടാത്ത സാഹചര്യത്തിൽ വിദേശത്തേക്ക് പോയിട്ടുണ്ടോ എന്ന അറിയാൻ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
തിരുവനന്തപുരം റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ധരും വനിതാ ഇന്‍സ്പെക്ടറും അടങ്ങുന്ന 15 അംഗ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.പ്രത്യേക സംഘം ഇതുവരെ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും പത്രങ്ങളില്‍ ലുക്ക്ഒൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക