നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മറ്റൊരു ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം. റഷ്യയിലെ ലുഷ്കിനി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടും. ലോകകപ്പിന് യോഗ്യത നേടിയ ഫിഫ റാങ്കിങ്ങിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ടീമുകളാണ് റഷ്യയും സൗദിയും. സൗദി റാങ്കിങ്ങിൽ 67-ാം സ്ഥാനത്തും റഷ്യ 70-ാം സ്ഥാനത്തുമാണ്.
കിക്കോഫിന് അര മണിക്കൂർ മുൻപാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. പീറ്റർ തൈക്കോവ്സ്കിയുടെ റെക്കോർഡ് ചെയ്ത വീഡിയോ പ്രദർശനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. പിന്നീട് റഷ്യൻ പിയാനിസ്റ്റ് ഡാനി ട്രിഫനോവിൽ തുടങ്ങി റോബി വില്യംസും ഐഡ ഗ്രിഫുലിനയും നേതൃത്വം നൽകുന്ന ഉദ്ഘാടന ചടങ്ങ്. 15 മിനിറ്റ് മാത്രമാണ് ഇതിന്റെ ദൈർഘ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക