പോലീസിലെ ദാസ്യപ്പണിക്കെതിരെ വൻപ്രതിഷേധവുമായി മുഖ്യമന്ത്രി. പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് പിണറായി നിയമസഭയിൽ തുറന്നടിച്ചു. സുരക്ഷാചുമതലകൾക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 199 പേർക്കാണ് സുരക്ഷ ഒരുക്കുന്നത്. 23 പേർക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കെ മുരളീധരൻ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു പിണറായി.
വയറ്റാട്ടി പണിവരെ പോലീസുകാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. മുൻ ഡി ജി പി സെൻകുമാറിനെയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. കീഴുദ്യോഗസ്ഥരുടെ കഴുത്തിനു കുത്തിപ്പിടിക്കുന്ന പോലീസുകാരും സേനയിലുണ്ടായിരുന്നു എന്നും പോലീസിനെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉടനെ തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക