കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സെപ്തംബറില്‍ പ്രവർത്തനം ആരംഭിക്കാൻ സാധ്യത. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ പ്രതിനിധിയെ നിയോഗിക്കണമെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കേരളത്തിന്റെ എല്ലാ മേഖലയ്ക്കും കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
വേനലവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്നവര്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക