ഹൈദരാബാദ്: ആന്ധ്രയിലെ അനന്ദപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ മരിച്ചു.
സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലെ അറ്റകുറ്റപണികള്‍ക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകച്ചോര്‍ച്ചയുണ്ടായത്.
രണ്ടു പേര് സംഭവ സ്ഥലത്തും ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. കുറച്ചുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നാണ് അത്യാഹിതമുണ്ടായത്. സംഭവത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി എന്‍. ചിന്ന രാജപ്പ സംഭവത്തില്‍ ഖേദമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക