സില ഗൊരഖ്പൂര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടതിനു ശേഷമുണ്ടായ പ്രതികരണങ്ങളനുസരിച്ച് ചിത്രം ഉപേക്ഷിച്ചെന്ന് സംവിധായകന് വിനോദ് തിവാരി. പൊതു അഭിപ്രായം പരിഗണിച്ചാണ് സിനിമ ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് വാര്‍ത്ത. എന്നാല്‍ ആദിത്യനാഥിന്റെ ബയോപിക്കല്ല തന്റെ ചിത്രമെന്നും ഉത്തര്‍പ്രദേശിലെ രാഷ്ട്രീയമാണ് പ്രമേയമെന്നും വിനോദ് വ്യക്തമാക്കിയിരുന്നു.
പോസ്റ്ററില്‍ കാവി വസ്ത്രം ധരിച്ച ഒരാള്‍ പുറകിലേക്ക് തിരിഞ്ഞു നില്ക്കുന്ന ചിത്രമാണ് കാണുന്നത്. അയാളുടെ കൈയില്‍ ഒരു തോക്കുമുണ്ട്. ഗൊരഖ്നാഥ് ക്ഷേത്രത്തിന്റെ അടുത്താണ് അയാള്‍ നില്‍ക്കുന്നത്. അയാളുടെ അരികില്‍ ഒരു പശുവും പശുക്കുട്ടിയും കൂടി നില്‍ക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ പശ്ചാത്തലം തന്നെയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് പോസ്റ്ററില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്നാൽ ഇതിനെതിരെ രംഗത് വന്നവർ ഈ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് സംവിധായകൻ ചിത്രം ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക