തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലകളായ കല്ലറ, വെഞ്ഞാറമ്മൂട്, പരപ്പില്‍, മുതുവിള, തെങ്ങുങ്കോട്, ചെറുവാള എന്നീ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു.
ഇടുക്കിയലെ ഭൂകമ്ബ മാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തി. ഇതിന്റെ ഡാറ്റാ വിശകലനം ചെയ്തിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിട്ടി മെമ്ബര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് അറിയിച്ചു. ഇതിന്റെ പ്രഭവകേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.
വെഞ്ഞാറമൂടിനും കല്ലറയ്ക്കുമിടയില്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് 7.45ഓടെയായിരുന്നു നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ നാട്ടുകാര്‍ വീടുവിട്ട് പലദിക്കിലേക്കും ഓടി. ചിലര്‍ പുറത്തിറങ്ങിനിന്നു.
ചിലർ പരിഭ്രാന്തരായി പൊലീസ് സ്റ്റേഷനുകളിലും ഫയര്‍ഫോഴ്സിലും വിളിച്ചു. ആദ്യം വന്‍ ശബ്ദവും പിന്നീട് നേരിയ വിറയലുമാണ് അനുഭവപ്പെട്ടതെന്ന് പലരും പറഞ്ഞു.
ദുരന്തനിവാരണവിഭാഗവും ഫയര്‍ഫോഴ്സും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക