ശക്തമായ മഴയെത്തുടർന്ന് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് 167 അടിയായി ഉയർന്നതോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് രണ്ടുമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാത്രമേ അണക്കെട്ട് തുറക്കേണ്ടി വരൂ. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് 168.5ല്‍ എത്തിയാല്‍ അതീവജാഗ്രതാ അറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന് നിശ്ചിത സമയത്തിന് ശേഷം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. ഇടമലയാല്‍ ഡാമിന്റെ താഴെ പ്രദേശങ്ങളില്‍ ഉള്ളവരും പെരിയാറിന്റെ കരകളിലുള്ളവരും ജാഗ്രതപാലിക്കണം.
ഇടുക്കി കഴിഞ്ഞാല്‍ കുടതല്‍ ജലസംഭരണശേഷിയുള്ള ഡാമാണ് ഇടമലയാര്‍. പെരിയാറിന്റെ പോഷകനദിയായ ഇടമലയാറിലാണ് ഡാമുള്ളത്. കനത്തമഴ ലഭിച്ചതോടെ സംസ്ഥാനത്തെ ജലസംഭരണികള്‍ എല്ലാം നിറഞ്ഞിരിക്കയാണ്. ഇതിനകം 18 ഡാമുകള്‍ തുറന്നു. മലമ്പുഴ ഡാം ഇന്ന് തുറക്കും.
ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകളിലും കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതി ഡാമുകളിലും റെക്കോഡ് ജലനിരപ്പാണുള്ളത്. മുമ്പൊരിക്കലും തുലാവര്‍ഷം കഴിയാതെ ഡാമുകളിലെ ജലവിതാനം ഇത്ര ഉയര്‍ന്നിട്ടില്ല.
ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യം; മന്ത്രിസഭായോഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക