അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ സംസ്കരിക്കാൻ മറീന ബീച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചില്ല. മറീന ബീച്ചിനു പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നാണു സര്‍ക്കാര്‍ നിലപാട്. ഇതേതുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം അന്ത്യവിശ്രമസ്ഥലമൊരുക്കണമെന്നായിരുന്നു കരുണാനിധിയുടെ മക്കളുടെയും കുടുംബാംഗങ്ങളുടെയും ആവശ്യം. അദ്ദേഹത്തിന്റെ ആഗ്രഹവും ഇതായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.എന്നിട്ടും നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വ്യക്തമാക്കുന്നത്.
സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് പലയിടത്തും പ്രവര്‍ത്തകര്‍ അക്രമാസക്തരാകുന്നുണ്ട്. ചെന്നൈ നഗരത്തിലുടനീളം വന്‍ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക