സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കി.
ഇന്നലെ രാത്രിയോട് കൂടി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയോടു കൂടി പ്രളയബാധിത പ്രാദേശങ്ങൾ ഹെലികോപ്റ്റർ മാർഗം സഞ്ചരിച്ച് വീക്ഷിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാൽ കനത്ത കാറ്റും മഴയും നിലനിൽക്കുന്നതിനാൽ കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയുടെ യാത്ര വ്യോമ നിരീക്ഷണം റദ്ദാക്കുകയായിരുന്നു.
പ്രളയദുരിതത്തില്‍ വലയുന്ന സംസ്ഥാനത്തെ സ്ഥിതിവിശേഷം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും ആവശ്യം നിലനില്‍ക്കെയാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ തന്നെ വ്യോമ നിരീക്ഷണം റദ്ദാക്കേണ്ടി വന്നത്.
കൊച്ചി നാവിക ആസ്ഥാനത്ത് തുടരുന്ന പ്രധാനമന്ത്രി കാലാവസ്ഥ അനുകൂലമായാല്‍ സന്ദര്‍ശനം പുനരാരംഭിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച പുരോഗമിക്കുകയാണ്.
കുട്ടനാടും അപ്പര്‍ കുട്ടനാടും കഴുത്തറ്റം മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി
പ്രതികരിക്കാൻ ഇവിടെ എഴുതുക