ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2401.50 അടിയായി കുറഞ്ഞു. അതിനാൽ ചെറുതോണിയില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റില്‍ ഒഴുക്കുന്നത് 1000 ഘനമീറ്റര്മാത്രം വെള്ളം.
ഇടമലയാറിലും ജലനിരപ്പ് കുറയുകയാണ്. 168.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
അതേസമയം കോട്ടയത്ത് കനത്ത മഴയാണ്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇറഞ്ഞാല്‍, നട്ടാശ്ശേരി, നാഗമ്ബടം, കാരാപ്പുഴ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
പത്തനംതിട്ട റാന്നി മേഖലയില്‍ നിന്നു ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. പക്ഷെ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല.അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
എന്നാൽ പ്രളയക്കെടുതി മൂലം ദുരിതത്തിലായിരുന്ന ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചു. ഇതുവഴി ഭക്ഷണവിതരണവും മറ്റും ആരംഭിച്ചു. അതേസമയം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക