കോഴിക്കോട് ജില്ലയിൽ എലിപ്പനി പടർന്നു പിടിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് ശേഷം ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എന്ന,അഞ്ചായി. 30 പേർക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ 71 പേർ ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനി വ്യാപകമായ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു.
നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്കിളിന് വിതരണം ചെയ്യും.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ 16 താത്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആശുപത്രിക്കായി സംവിധാനമൊരുക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുറഞ്ഞതും പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലാണ് ആശുപത്രികള്‍.
പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടുക.
കണ്ട്രോൾ റൂം നമ്പർ; 0495 2376100, 0495 2376063.
കെ.എസ്.ആര്.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് 10 പേര്‍ക്ക് പരുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക