ലക്ഷങ്ങളും കോടികളും മുടക്കി സൗന്ദര്യ മത്സരങ്ങൾക്ക് പങ്കെടുക്കാൻ പോകുന്ന ഇന്നത്തെ സുന്ദരിമാർ 24 വർഷം മുമ്പ് വിശ്വസുന്ദരി പട്ടം ലഭിച്ച സുസ്മിത സെന്നിന്റെ ജീവിതം കണ്ടു പഠിക്കേണ്ടതാണ്.
വിശ്വസുന്ദരിയാകുമ്പോൾ സുസ്മിത ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ചാണ് ഇപ്പോൾ ഏവരുടെയും ചർച്ച. പ്രത്യേക രീതിയിലുള്ള കർട്ടൻ തുണി വെട്ടി നാട്ടിലെ തയ്യൽക്കാരെ കൊണ്ട് തയ്പ്പിച്ചെടുത്തതായിരുന്നു സുസ്മിതയുടെ ഗൗൺ.
അതിനൊത്ത ഗ്ലൗസ് കൂടി ചേർന്നത്പോടെ സംഗതി ഉഷാറാവുകയായിരുന്നു. ഗ്ലൗസിനുമുണ്ട് പ്രത്യേകത. സാധാരണ ഒരു സോക്സ് വെട്ടി ലെയ്സും മുത്തുകളും വച്ച് പിടിപ്പിച്ചാണ് അത് ഉണ്ടാക്കിയത്.
വില കൂടിയ വസ്ത്രങ്ങൾക്കും ഡിസൈനർമാർക്കും ചിലവാകുന്ന തുക സഹിക്കാനാവാതെയായിരുന്നു സുസ്മിതയുടെ ഈ കരവിരുത്. മാസികകളിൽ കണ്ട മോഡലുകളനുസരിച്ച് സുസ്മിതയുടെ അമ്മയാണ് ഗൗൺ തയ്പ്പിച്ചെടുത്തത്.
മാത്രവുമല്ല മത്സരത്തിനുപയോഗിക്കാനുള്ള മിക്ക വസ്ത്രങ്ങളും വാങ്ങിയത് സരോജിനി മാർക്കെറ്റിൽ നിന്നുമാണെന്നും സുസ്മിത വെളിപ്പെടുത്തുന്നു.
ചർമ്മത്തിന് പ്രായം തോന്നാതിരിക്കാൻ ഈ വഴികൾ പരീക്ഷിച്ച് നോക്കൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക