കോട്ടയം നഗരമധ്യത്തിലെ ഐഡ ഹോട്ടലിൽ പെൺകുട്ടിക്ക് നേരെ പീഡനം. സംഭവത്തിൽ മുന്‍ മിസ്റ്റര്‍ ഇന്ത്യ മുരളീകുമാർ റിമാൻഡിലായി. നാവിക സേനാ ഉദ്യോഗസ്ഥനാണ് മുരളീകുമാർ. ബലാല്‍സംഗം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാവികസേനയില്‍ മുംബെയിലാണ് മുരളീകുമാര്‍ ജോലി ചെയ്യുന്നത്. കോട്ടയം സ്വദേശിയായ യുവതിയെ നേരത്തെ മുതല്‍ ഇയാള്‍ക്ക് പരിചയമുണ്ട്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് വന്നത്. തുടര്‍ന്ന് യുവതിയുമായി നഗരത്തിലെ ഹോട്ടലിലെത്തി മുറിയെടുക്കുകയായിരുന്നുവെന്ന് പറയുന്നു.
ഇയാളെ പീഡനകേസില്‍ അറസ്റ്റ് ചെയ്ത വിവരം നാവികസേനയെ അറിയിച്ചതായി ഡിവൈഎസ്പി പറഞ്ഞു. ബലാല്‍സംഗ കേസിലെ അറസ്റ്റ് മുരളികുമാറിന്റെ ജോലിയെയും ബാധിച്ചേക്കും.
പീഡനത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി സുഖം പ്രാപിച്ചു വരുന്നു. യുവതി ആശുപത്രിയില്‍ നിന്നും സുഖംപ്രാപിച്ച് പുറത്തുവന്ന ശേഷം വിശദമായ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പീഡനത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായ യുവതിയെ മുരളീകുമാർ തന്നെയാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വഴിയില്‍ നിന്ന തന്നെ മയക്കുമരുന്ന് സ്പ്രേയടിച്ച് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് ആശുപത്രി അധികൃതരരോട് യുവതി ആദ്യം പറഞ്ഞത്. ഇതോടെയാണ് പോലീസ് സ്ഥലത്തെത്തി ബോധംവീണ ശേഷം യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞത് വാസ്തവമല്ലെന്ന് ബോധ്യപ്പെട്ടു. തുടർന്ന് മുരളീകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സത്യാവസ്ഥ പുറത്തു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക