സ്വകാര്യബസുകൾ കൂട്ടിയിടിച്ച് തമിഴ്നാട്ടിലെ സേലം മാമാങ്കത്ത് മലയാളികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു. ഇവരിൽ നാലു പേർ മലയാളികളാണെന്നാണ് വിവരം. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്.
ശനിയാഴ്ച പുലർച്ചെ സേലം-ബംഗളൂരു ദേശീയപാതയിലായിരുന്നു അപകടം. ബംഗളൂരുവിൽനിന്ന് തിരുവല്ലയ്ക്കു വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസും സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
കൃഷ്ണഗിരിയിലേക്കു പോകുകയായിരുന്ന ബസ് റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിച്ച് നിയന്ത്രണംവിട്ട് എതിർദിശയിൽവന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക