സംസ്ഥാനത്ത് പ്രളയമേഖലയിലുൾപ്പെടെ എലിപ്പനി വ്യാപകമായതോടെ ആരോഗ്യവകുപ്പ് അതിജാഗ്രത നിർദേശം നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിലായി സംസ്ഥാനത്ത് ഒമ്പതു പേർ കൂടി മരിച്ചു. ഇവരിൽ അഞ്ചുപേരും കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. ഇതോടെ കോഴിക്കോെട്ട സ്ഥിതി ആശങ്കക്ക് വകനൽകുന്നു.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. കഴിഞ്ഞ എട്ടുമാസത്തിനടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 97 പേരാണ്. പകർച്ചവ്യാധി ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുന്ന പ്രളയമേഖലയിൽ എലിപ്പനി പടരുന്നുവെന്നാണ് വിവരം.
കൂടാതെ എലിപ്പനി ബാധിച്ചും എലിപ്പനി ലക്ഷണങ്ങളുമായും വെള്ളിയാഴ്ച 134 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഡെങ്കിപ്പനി ബാധിച്ച് 11 പേരും മലേറിയ ബാധിച്ച് 16 പേരും ചികിത്സതേടി. തിരുവനന്തപുരത്ത് ആറുപേർക്കും പത്തനംതിട്ട ഏഴുപേർക്കും ആലപ്പുഴ നാലുപേർക്കും എറണാകുളത്ത് രണ്ടുപേർക്കും തൃശൂരിൽ രണ്ടുപേർക്കും പാലക്കാട്ട് ഒരാൾക്കും കോഴിക്കോട്ട് 12 പേർക്കും കാസർകോട്ട് മൂന്നുപേർക്കും ആണ് എലിപ്പനി വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.
ഓണംഅവധിക്കുശേഷം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും നാളെ തുറക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക