അന്താരാഷ്ട്ര വിമാനത്താവളത്തിൽ തലനാരിഴയ്ക്ക് വലിയ ദുരന്തം ഒഴിവായി. നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി 21 യാത്രക്കാരുമായി ഇവിടെ ഇറങ്ങിയ വിമാനം റൺവേയിൽനിന്നു തെന്നിമാറി പുൽമേട്ടിലേക്കു കയറിയെങ്കിലും ഒരപകടവും സംഭവിച്ചില്ല. യെതി എയർലൈൻസിന്റെ ജറ്റ്സ്ട്രീം 41 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തേത്തുടര്‍ന്ന് വിമാനത്താവളം 11 മണിക്കൂറിലേറെ അടച്ചിട്ടു. മണ്ണില്‍ താഴ്ന്ന വിമാനം സുരക്ഷിതമായി മാറ്റുന്നതിനായാണ് ഇത്ര നേരത്തേക്ക് വിമാനത്താവളം അടച്ചിട്ടത്.
കൂടാതെ സംഭവത്തേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മറ്റ് വിമാനങ്ങള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നുണ്ടെന്നും എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ രാജ് കുമാര്‍ ഛേത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക