തമിഴ്നാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്. ജോലിക്കാരുടെ പേരില്‍ അവര്‍ അറിയാതെ ഉടമകള്‍ നടത്തിയ 60 കോടിയോളം രൂപയുടെ വന്‍ വായ്പാ കുംഭകോണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
വായ്പ എടുത്തതായി രേഖകളില്‍ പേരുള്ള 15 പേരാണ് ദുരൂഹസാഹചര്യത്തില്‍ ആറ് മാസത്തിനിടെ മരിച്ചത്. ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. വിരുതനഗര്‍, തേനി ജില്ലകളിലാണ് തട്ടിപ്പ് അരങ്ങേറിയത്.വായ്പ കുംഭകോണം നടത്തിയയാളുടെ മില്ലിലെ ജോലിക്കാരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.
25 ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ് ഓരോരുത്തരുടെയും പേരില്‍ വായ്പ തുക സംഘടിപ്പിച്ചിരിക്കുന്നത്. 169 കര്‍ഷകര്‍ക്കാണ് വായ്പ അനുവദിച്ചതെന്ന് എസ്ബിഐ പറയുന്നു.
അന്വേഷണത്തില്‍ ദിവസവേതനക്കാരായ ജോലിക്കാരെക്കൊണ്ട് ഒപ്പിട്ട് കേസിലെ പ്രതികള്‍ വായ്പ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് അറസ്റിലായ പ്രതികൾ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക