കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിന്മേൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വത്തിക്കാൻ നടപടിയെടുക്കാൻ സാധ്യത. രണ്ടു ദിവസത്തിനകം ഫ്രാങ്കോയോട് വത്തിക്കാൻ രാജി ആവശ്യപ്പെടുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെയായിരിക്കും മുളയ്ക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് ഒഴിവാക്കുക.
അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിനായി ഫ്രാങ്കോയെ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കില്ലെന്ന് ഫ്രാങ്കോ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്രാങ്കോയ്ക്കെതിരെ നടപടിയെടുക്കാൻ വത്തിക്കാൻ നിർബന്ധിതമായത്.
ബിഷപ്പ് അറസ്റ്റിലാകുകയാണെങ്കില്‍ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്നായിരുന്നു ഈ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.
നേരത്തെ വത്തിക്കാന്റെ ഫെയ്സ്ബുക്ക് പേജില്‍ ഉള്‍പ്പടെ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപകമായി കമന്റുകള്‍ വന്നിരുന്നു. വത്തിക്കാന്റെ വിവിധ മന്ത്രാലയങ്ങളില്‍ ഇത് സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ചിരുന്നു. ഇതിന് പുറമെ കന്യാസ്ത്രീകളുടെ പ്രത്യക്ഷ സമരവും വത്തിക്കാനെ പ്രതിരോധത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക