കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. വാദപ്രതിവാദങ്ങൾ നടന്നില്ല. കേസിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. ജസ്റ്റിസ് രാജവിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിഷപ്പിന് വേണ്ടി പി വിജയഭാനു ഹാജരായി.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ഒഴിവാക്കാനാണ് ഇത്. അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള താല്കാലിക ഉത്തരവ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന.
ഏത് ഘട്ടത്തില്‍ വേണമെങ്കിലും അന്വേഷണവുമായി സഹകരിക്കാമെന്നാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക